യൂറോപ്യൻ ക്ലബ് ഫുട്ബോളിലെ ഏറ്റവും വലിയ കിരീടമായ യുവേഫ ചാമ്പ്യൻസ് ലീഗ് വീണ്ടും സ്വന്തമാക്കി ഫ്രഞ്ച് ശക്തികളായ പാരീസ് സെന്റ്-ജെർമെയ്ൻ (PSG). ഫൈനലിൽ ഇംഗ്ലീഷ് ക്ലബ് ആഴ്‌സണലിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3ന് പരാജയപ്പെടുത്തിയാണ് PSG തുടർച്ചയായ രണ്ടാം സീസണിലും യൂറോപ്പിന്റെ രാജാക്കന്മാരായി മാറിയത്. നിശ്ചിത സമയവും അധികസമയവും കഴിഞ്ഞപ്പോൾ മത്സരം 1-1 എന്ന നിലയിലായിരുന്നു.
മത്സരത്തിന്റെ തുടക്കത്തിൽ കൈ ഹാവെർട്സ് നേടിയ ഗോളിലൂടെ ആഴ്‌സണൽ മുന്നിലെത്തിയെങ്കിലും, രണ്ടാം പകുതിയിൽ ലഭിച്ച പെനാൽറ്റി ഒസ്മാൻ ഡെംബലെ ഗോളാക്കി മാറ്റി PSGയെ ഒപ്പമെത്തിച്ചു. തുടർന്ന് ഇരുടീമുകളും വിജയഗോളിനായി പൊരുതിയെങ്കിലും ഫലം കണ്ടില്ല. ഒടുവിൽ വിധി പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.
ഷൂട്ടൗട്ടിൽ PSG താരങ്ങൾ കൃത്യത പുലർത്തിയപ്പോൾ, ആഴ്‌സണലിന്റെ ഗബ്രിയേൽ നിർണായക കിക്ക് ലക്ഷ്യത്തിന് മുകളിലൂടെ പറത്തിയത് ഫ്രഞ്ച് ക്ലബിന് കിരീടം സമ്മാനിച്ചു. ഈ വിജയത്തോടെ 2016-18 കാലഘട്ടത്തിലെ റയൽ മാഡ്രിഡിന് ശേഷം ചാമ്പ്യൻസ് ലീഗ് കിരീടം നിലനിർത്തുന്ന ആദ്യ ക്ലബായി PSG മാറി.
ഫൈനലിലെ മികച്ച താരം (Player of the Match): വിതീന്യ (PSG)


ടൂർണമെന്റിലെ മികച്ച താരം (Player of the Season): ഖ്വിച്ച ക്വാരത്സ്ഖേലിയ Khvicha Kvaratskhelia (PSG) – 10 ഗോളുകളും 6 അസിസ്റ്റുകളും നേടി PSGയുടെ കിരീടയാത്രയിൽ നിർണായക പങ്കുവഹിച്ചു.
ലൂയിസ് എൻറിക്കെയുടെ കീഴിൽ PSG യൂറോപ്യൻ ഫുട്ബോളിൽ പുതിയൊരു ആധിപത്യകാലഘട്ടത്തിന് തുടക്കമിട്ടിരിക്കുകയാണ്. കഴിഞ്ഞ സീസണിൽ ഇന്റർ മിലാനെ 5-0ന് തകർത്താണ് PSG ആദ്യമായി കിരീടം നേടിയതെങ്കിൽ, ഇത്തവണ സമ്മർദ്ദം നിറഞ്ഞ ഫൈനലിൽ പോരാട്ടവീര്യം കാട്ടിയാണ് കിരീടം നിലനിർത്തിയത്.
ഫലം: PSG 1-1 Arsenal (PSG won 4-3 on penalties)
![]()






Leave a Reply